ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഈശോയുടെ ശരീര രക്തങ്ങളെ കുറിച്ചാണ് കൂടുതലായി പ്രതിപാദിക്കുക.
Read more..
ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഈശോയുടെ ശരീര രക്തങ്ങളെ കുറിച്ചാണ് കൂടുതലായി പ്രതിപാദിക്കുക. ശരീരം ഭക്ഷിക്കുക, രക്തം പാനം ചെയ്യുക, അതുപോലെ; ശരീരം, മാംസം, എന്നീ പ്രയോഗങ്ങൾ ഈ ഭാഗത്തു കൂടുതലായി ആവർത്തിക്കുന്നു. ആദ്യഭാഗത്ത് എന്നിൽ വിശ്വസിക്കണമെന്ന് ആവശ്യപ്പെടുന്ന ക്രിസ്തു, രണ്ടാം ഭാഗത്ത് എന്നെ ഭക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ( യോഹ 6 , 53 ) ‘ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്’ ( യോഹ 6 , 51 ) എന്ന വാക്കുകൾ പരിശുദ്ധ കുർബാന സ്ഥാപനത്തെ സൂചിപ്പിക്കുന്നതായി പല ബൈബിൾ പണ്ഡിതന്മാരും പറയുന്നുണ്ട്. യഹൂദർ ശക്തമായി എതിർത്തിട്ടും, നരഭോജികൾ എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടും മാറ്റം വരുത്താത്ത നിർവചനം ശിഷ്യന്മാരും തുടരുകയാണ്. ഇറങ്ങിപ്പോയവർക്ക് മുൻപിൽ അക്ഷോഭ്യനായി നിന്ന ക്രിസ്തുവിന്റെ മാതൃകയുടെ പിൻബലത്തിലാണ് ശിഷ്യന്മാരും മാറ്റം വരുത്താത്തത് . ഒരിക്കലും, അംഗീകരിക്കാൻ, വിശദീകരിക്കാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളാണ് യഹൂദരോട് പറയുന്നത്. രക്തം പാനം ചെയ്യുന്നത് പാപം ആയി കരുതിയിരുന്ന സമൂഹം; പഴയ നിയമ ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ കൊല്ലപ്പെട്ട കുഞ്ഞാടിന്റെ ശരീരം ഭക്ഷിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും, ബലി വസ്തുവായി ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുന്ന ദർശനത്തിലേക്ക് അവർക്ക് വളരാൻ കഴിയുമായിരുന്നില്ല. അവൻ പറഞ്ഞു, ‘ഇതുകൊണ്ടാണ് പിതാവിൽ നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്ക് വരാൻ ആർക്കും സാധിക്കുകയില്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞത്’.( യോഹ 6 , 65 )
ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്
Read more..
ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്. ലക്ഷ്യം തെറ്റിക്കുന്ന അനുദിന അസ്വസ്ഥതകളെ നേരിടാൻ അവർക്ക് കഴിയുന്നത് ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം വഴിയാണ്. തങ്ങളുടെ ജീവിതത്തിന്റെയും, ശുശ്രൂഷയുടെയും, യഥാർത്ഥ കേന്ദ്രമായും, വൈവിധ്യമാർന്ന അജപാലന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് വേണ്ട ആത്മീയ ശക്തിയായും ഓരോ ക്രൈസ്തവനും ദിവ്യബലിയെ കാണാൻ സാധിക്കണമെന്നു പറഞ്ഞത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആണ്. ക്ഷോഭിച്ച കടലിനു മുകളിലൂടെയുള്ള ക്രിസ്തുവിന്റെ യാത്ര ദിവ്യകാരുണ്യ പ്രദിക്ഷണം തന്നെയാണ്. സ്വീകരിച്ചയപ്പം അപ്പമായി നിൽക്കുമ്പോൾ അപകടം നിറഞ്ഞ യാത്രകൾ ആകുലതകൾ നൽകും. എവിടെയും എത്തിച്ചേരാനും ഒപ്പം സഞ്ചരിക്കാനും ആകുന്ന സാന്നിധ്യമാണ് ദിവ്യകാരുണ്യ സാന്നിധ്യം.
വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ; അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ
Read more..
വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ; അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വീകരിക്കുന്നവൻ സ്വീകരിച്ചവനായി മാറുന്ന വിശുദ്ധ കുർബാന സംഭവമാണത്. പിറ്റേന്ന് സത്യം മനസ്സിലാക്കുന്ന ജനം ദിവ്യകാരുണ്യ പഠനത്തിന്റെ പ്രാഥമിക ശാലകളിലെ വിദ്യാർഥികളായി മാറുകയാണ്. ( യോഹ 6 , 22 ) തനിയെ പോകുന്ന ശിഷ്യന്മാരും, കൂടെ പോകാത്ത ഈശോയും, മറുകരയിൽ ശിഷ്യരോടൊപ്പം കാണുന്ന ഈശോയും, അപ്പം വർധിപ്പിച്ച സ്ഥലത്തെ അസാന്ന്യധ്യവും ധ്യാന വിഷയം ആകുമ്പോൾ നമ്മൾ എത്തിച്ചേരുക, രഹസ്യത്തിന്റെ ആന്തരികതയിലേക്ക് ആണ്. ഇതെന്റെ ശരീരമാണ്. വീണ്ടും, റബ്ബി അങ്ങ് എപ്പോൾ ഇവിടെ എത്തി ( യോഹ 6 , 25 ) ഈ ഒരു ദൈവവചനം ഒത്തിരിയേറെ ധ്യാന വിഷയം ആകേണ്ട ദൈവവചനമാണ്. അത്ഭുതകരമായി മറുകര എത്താൻ കഴിയുന്നവൻ, കടലിനു മീതെ നടക്കാൻ കഴിയുന്നവൻ, അവന് അപ്പത്തിലേക്ക് ഒതുങ്ങാൻ കഴിയും, സന്നിഹിതൻ ആകാൻ സാധിക്കും എന്നതിന്റെ ഓർമ്മപ്പെടുത്തലായി ഈ വചനം നിൽക്കുകയാണ്.
റോമായിലേക്കുള്ള കപ്പൽ യാത്രയാണ് സന്ദർഭം.
Read more..
റോമായിലേക്കുള്ള കപ്പൽ യാത്രയാണ് സന്ദർഭം. കരയിൽ നിന്ന് വടക്കുകിഴക്കൻ കാറ്റ് ആഞ്ഞടിക്കുന്നു. കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു. ( അപ്പ: 27,13) 14 ദിവസങ്ങൾ അവർ കടലിലൂടെ അലഞ്ഞു നടന്നു ( അപ്പ: 27,27). തലമുടിയിഴ പോലും നശിക്കുകയില്ല ( അപ്പ: 27,34) എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവൻ അപ്പം എടുത്ത് ദൈവത്തിനു കൃതജ്ഞയർപ്പിച്ച് മുറിച്ചു ഭക്ഷിച്ചു. അവർക്കും കൊടുത്തു. അവരെല്ലാം ഉന്മേഷ ഭരിതരായി ശക്തി പ്രാപിച്ചു. അപകടത്തെ തരണം ചെയ്തു.
ഒറ്റയ്ക്കാണ് എന്നൊരു ഓർമ്മ ഭയാനക നിമിഷങ്ങളാണ് സമ്മാനിക്കുക.
Read more..
ഒറ്റയ്ക്കാണ് എന്നൊരു ഓർമ്മ ഭയാനക നിമിഷങ്ങളാണ് സമ്മാനിക്കുക. രണ്ടു വിധത്തിലാണ് വിശുദ്ധ ബലിയർപ്പണം നമ്മുടെ എകാന്തതയെ അവസാനിപ്പിക്കുന്നത്. ഒന്ന് കർത്താവിന്റെ നമ്മോടൊപ്പമുള്ള നിരന്തര സാന്നിധ്യം വഴി. വചനം പറയുന്നു; യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കും ( മത്തായി 28, 20). ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 ) ബലിയുടെ മഹത്വത്തെയും, ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു. ‘എന്നും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന’ കർത്താവിന്റെ വാഗ്ദാനത്തിന്റെയും, യുഗാന്ത്യം വരെ വസിക്കാനുള്ള അവിടുത്തെ ആഗ്രഹത്തിന്റെ അവതരണമായും ഇതിനെ മനസിലാക്കാവുന്നതാണ്. രണ്ടാമതായി; വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോൾ നമ്മൾ സ്വർഗ്ഗവാസികളോട് ചേരുകയാണ്; സഹന സഭയായ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുമായി വിശ്വാസ സമൂഹം ഐക്യം പ്രാപിക്കുകയാണ്; അതുപോലെ, ക്രിസ്തുവിൽ ഒരു ശരീരമാകുന്ന വിശ്വാസ സമൂഹവുമായുള്ള ഐക്യം. അതുകൊണ്ടുതന്നെ, വിശുദ്ധ കുർബാന നമുക്ക് തരുന്ന ബോധ്യമാണ്; ആരും ഒറ്റയ്ക്കല്ല.
നടന്നു നീങ്ങിയവർക്ക് തിരിച്ചു വരവിന്റെ വഴിയൊരുക്കാൻ വിശുദ്ധ കുർബാന കാരണമാവുകയാണ്.
Read more..
നടന്നു നീങ്ങിയവർക്ക് തിരിച്ചു വരവിന്റെ വഴിയൊരുക്കാൻ വിശുദ്ധ കുർബാന കാരണമാവുകയാണ്. "ആ ദിവസം തന്നെ അവരിൽ രണ്ടു പേര് ജറുസലേമിൽ നിന്ന് എകദേശം അറുപതു സ്താതിയോൺ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു" (ലൂക്കാ 24,13). ലൂക്കായുടെ സുവിശേഷം 24 -ാം അദ്ധ്യായം 17 -ാം തിരുവചനം; അവർ മ്ലാനവദനരായിരുന്നു. ശിഷ്യന്മാർ ജെറുസലേമിലെ സമൂഹത്തിലേക്ക് വീണ്ടും തിരിച്ചുവരാനായിട്ട് കാരണമാകുന്നത്; അപ്പം മുറിക്കൽ ശുശ്രൂഷയാണ്. "അവൻ അപ്പം അവർക്ക് മുറിച്ചു നൽകി. അപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു" (ലൂക്കാ 24,31). പ്രതീക്ഷയുടെ ഇത്തിരി വെട്ടം അടങ്ങിയപ്പോൾ മ്ലാനവദനരായിരുന്നവർ, യാത്രതിരിച്ചവർ; കണ്ണുകൾ തുറക്കപ്പെട്ടപ്പോൾ, കഴിഞ്ഞുപോയ വഴിത്താരകളിലെ കാൽപ്പാടുകൾ കണ്ട് തിരികെ നടക്കുകയാണ്. " അവർ അപ്പോൾ തന്നെ എഴുന്നേറ്റു ജെറുസലേമിലേക്കു തിരിച്ചു പോയി" (ലൂക്കാ 24, 33).
ഈശോയുടെ ആദ്യ ബലിയർപ്പണം പകുതിയിൽ നിർത്തിയോ എന്നൊരു സംശയം വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അധ്യായം വായിക്കുമ്പോൾ തോന്നാറുണ്ട്.
Read more..
ജീവന്റെ അപ്പം
Read more..
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏകദേശം എഡി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (90 -110 ) എഫേസോസിൽ വച്ച് രചിതമായി എന്നാണ് സഭയുടെ വിശ്വാസവും പാരമ്പര്യവും. ഈ സുവിശേഷത്തിന്റെ പിന്നിലെ സ്രോതസ്സ് അപ്പസ്തോലനായ യോഹന്നാൻ ശ്ലീഹായാണ്. വാമൊഴിയായി നിലനിന്ന പാരമ്പര്യങ്ങൾ, ഈ സുവിശേഷം രചനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായത്തിന്റെ പ്രധാന പ്രമേയം ജീവന്റെ അപ്പമായ യേശുവാണ്. നാല് സുവിശേഷങ്ങളിലും ആവർത്തിക്കുന്ന അത്ഭുതമാണ് യോഹന്നാന്റെ സുവിശേഷത്തിൽ ചില വ്യത്യാസങ്ങളോടെ അവതരിപ്പിക്കുന്നത്:
സമാന്തര സുവിശേഷങ്ങളിൽ തന്റെ കൂടെ ആയിരിക്കുന്നവർക്ക് ഈശോ അപ്പം വർദ്ധിപ്പിച്ചു കൊടുക്കുമ്പോൾ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിൽ അടുത്തേക്ക് വന്നവർക്ക് വേണ്ടി അപ്പം വർദ്ധിപ്പിക്കുന്നു; ( യോഹ 6 , 5 ) ഈശോയുടെ പക്കലേക്ക് വരിക എന്ന് പറയുമ്പോൾ ഈശോയിൽ വിശ്വസിക്കുക എന്നാണ് അർത്ഥം. വിശ്വാസികളുടെ ആഘോഷമാണ് പരിശുദ്ധ കുർബാന എന്നത് ഇവിടെ സ്മരണീയമാണ്.
'അപ്പം എടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്തു' (യോഹ 6 , 11) എന്നതിനു യോഹന്നാൻ ഉപയോഗിക്കുന്നതു 'ഏവ്കരിസ്റ്റീൻ' എന്ന ഗ്രീക്ക് പദവും മറ്റു സുവിശേഷങ്ങൾ ഉപയോഗിക്കുന്നതു 'ഏവൻഗേലിയോൺ' എന്ന ഗ്രീക്ക് പദവുമാണ്. 'ഏവ്കരിസ്റ്റീൻ' ഈ പദമാണ് വിശുദ്ധ കുർബാനയുടെ യുകരിസ്റ്റ് എന്ന പദത്തിന്റെ ഉത്ഭവത്തിനു തന്നെ കാരണം.
യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിൽ ഈശോ തന്നെ അപ്പം വിതരണം ചെയ്യുന്നു; ( യോഹ 6 , 11 ) ജീവൻ നൽകുന്നവനാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലായി ഇത് മാറുകയാണ്.
വിശുദ്ധ കുർബാന, സഭയിൽ അംഗീകരിക്കപ്പെട്ട ഒരു യാഥാർത്ഥ്യമായിരുന്നതിനാൽ അതിനെക്കുറിച്ച് സമാന്തര സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയത് പോലെ രേഖപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല. ജീവന്റെ അപ്പം എന്നാണ് യോഹന്നാൻ വിശുദ്ധ കുർബാനെയെ തന്റെ സുവിശേഷത്തിൽ വിശേഷിപ്പിക്കുന്നത്. അദ്ദേഹം, അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതത്തിലൂടെയാണ് വിശുദ്ധ കുർബാനയുടെ പഠനം ആരംഭിക്കുന്നത്. സമാന്തര സുവിശേഷങ്ങളിൽ ഉള്ളതിലും വ്യത്യസ്തമായ ഒരു അവതരണമാണ് കുർബാനയെകുറിച്ച് നാലാം സുവിശേഷത്തിൽ ഉള്ളത്:
തിബേരിയസിന്റെ തീരം (യോഹ 6 , 1)
യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായത്തിൽ തിബേരിയാസിന്റെ തീരത്ത് കർത്താവ് പ്രത്യക്ഷപ്പെട്ടപ്പോഴാണ് തീ ഒരുക്കി, മീൻ വച്ച്, അപ്പം തയ്യാറാക്കി അവർക്ക് പ്രാതൽ നൽകുന്നത്. (യോഹ 21 ,9 ,12 ,13) അത് വിശുദ്ധ കുർബാനയുടെ വലിയൊരു പഠനവും ദർശനവും ആയിരുന്നു. ആറാം അധ്യായം ആരംഭിക്കുന്നതും തിബേരിയസിന്റെ തീരത്തു വച്ചാണ്; വി. കുർബാനയുടെ പഠനത്തിനും, ദർശനത്തിനും പശ്ചാത്തലം ഒരുക്കാൻ തിബേരിയസിന്റെ തീരം അനിവാര്യമായിരുന്നു. മലയിലേക്ക് കയറി ശിഷ്യന്മാരോടൊപ്പം ഇരിക്കുന്നത് പോലും ബലിയർപ്പണത്തിന്റെ പശ്ചാത്തലത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ( 6 ,3 ).
യഹൂദരുടെ പെസഹാ തിരുന്നാൾ ( 6 ,4 )
'യഹൂദരുടെ പെസഹാ തിരുന്നാൾ അടുത്തിരുന്നുവെന്ന' ഓർമ്മപ്പെടുത്തലിലൂടെ സുവിശേഷകൻ വിശുദ്ധ കുർബാനയുടെ പഠനത്തിനു തുടക്കമിടുകയായിരുന്നു; സീനായി ഉടമ്പടി ഒരു മലമുകളിൽ ആയിരുന്നു, അതേപോലെ പുതിയ ഉടമ്പടിക്കായും മലമുകൾ തെരഞ്ഞെടുത്തത് കൂടുതൽ അർത്ഥപൂർണ്ണമാണ്.
അഞ്ചു ബാർലിയപ്പം ( 6 ,9 )
ബാർലിയപ്പം സാധാരണക്കാരന്റെ കരങ്ങളിലുള്ള ഭക്ഷണത്തിലേക്കുള്ള ദൈവത്തിന്റെ എത്തിനോട്ടം ആണ് ( യോഹ 6 , 9 ). അപ്പവും മീനും പ്രതീകാത്മക അവതരണം തന്നെയാണ്. ഭക്ഷണവിതരണത്തിനുള്ള ക്രമീകരണത്തിൽ മുൻകൈയെടുക്കുന്ന ക്രിസ്തു 'എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ' എന്ന് കുരിശിൽ പ്രഖ്യാപിച്ച ഓർമ്മപ്പെടുത്തൽ ആയി മാറുകയാണ്. ഫിലിപ്പോസിനോട് കർത്താവ് ചോദിക്കുന്ന ചോദ്യം, മോശ ദൈവത്തോട് ചോദിക്കുന്നതിന്റെ ഒരു ആവർത്തനം തന്നെയാണ്. ഈ ജനത്തിന് ഭക്ഷിക്കാനുള്ള മാംസം എവിടെ നിന്ന് ലഭിക്കും ( സംഖ്യ 11 , 13 ). 'വിശപ്പകറ്റാൻ എന്ത് ചെയ്യണമെന്ന് യേശു നേരത്തെ മനസ്സിൽ കരുതിയിരുന്നു' എന്ന വചനത്തിലൂടെ വിശപ്പ് എങ്ങനെ ശമിക്കും എന്ന് ചോദ്യത്തിനും ഉത്തരം ലഭിക്കുകയാണ്. (6 ,6 )
വിശുദ്ധ ബലിയർപ്പണത്തിലെ ആരാധനകൾ
'വളർന്നുനിൽക്കുന്ന പുല്ല്' ( യോഹ 6 , 10 )സ്ഥലത്തിന്റെ പ്രാധാന്യം കാണിക്കുകയും വളർന്നുനിൽക്കുന്ന പുല്ലുപോലും ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് വിശുദ്ധ ബലിയർപ്പണത്തിൽ ഓരോ കാര്യങ്ങളും എത്ര ശ്രദ്ധയോടെ ചെയ്യണം എന്നതിന്റെ ഓർമ്മയായി മാറുകയും ചെയ്യുന്നു. എടുക്കുകയും, ഇരിക്കുകയും, വരികയും, കാണുകയും, ചെയ്യുന്ന ജനക്കൂട്ടം ആരാധന സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിലേക്കു പ്രേവേശിക്കുകയാണ്. ഒരുക്കപ്പെട്ട സമൂഹത്തിന്റെ മുൻപിൽ കൃതജ്ഞതാ സ്തോത്രം ചെയ്തു അപ്പം വിതരണം ചെയ്യുന്ന ക്രിസ്തു ബലിയർപ്പകനായി മാറുകയാണ്. ( യോഹ 6 , 11) അപ്പവും മീനും വിതരണം ചെയ്യുന്ന ക്രിസ്തു; ബലിവസ്തുവും ബലിയർപ്പകനും ആകുന്ന പുതിയ ഉടമ്പടിയുടെ പുരോഹിതനെ പ്രതിനിധാനം ചെയ്യുകയാണ്.
ഒന്നും നഷ്ടപെടരുത് ( യോഹ 6 , 12 )
ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 ) ബലിയുടെ മഹത്വത്തെയും, ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു. 'എന്നും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന' കർത്താവിന്റെ വാഗ്ദാനത്തിന്റെയും, യുഗാന്ത്യം വരെ വസിക്കാനുള്ള അവിടുത്തെ ആഗ്രഹത്തിന്റെ അവതരണമായും ഇതിനെ മനസിലാക്കാവുന്നതാണ്. ആദിമ സഭയുടെ പതിവ് പ്രഘോഷണത്തിന് ശേഷം അപ്പം വിതരണം ചെയ്യുമ്പോൾ ഒന്നും നഷ്ടപ്പെടാതെ ശേഖരിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നുവേന്ന് ഡിഡാക്കയിൽ നമ്മൾ കാണുന്നുണ്ട്. ഈ ഒരു പതിവ് ഈ വചനഭാഗത്തിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്.
പന്ത്രണ്ടു കുട്ടകൾ നിറയെ ശേഖരിക്കുന്ന അപ്പം ( യോഹ 6 , 12 )
പന്ത്രണ്ടു കുട്ടകൾ നിറയെ ശേഖരിക്കുന്ന അപ്പം, തൃപ്തി നൽകുന്ന അപ്പമായി തന്നെ തന്നെ ക്രിസ്തു അവതരിക്കുന്നതിന്റെ ഭാഗമാണ്. പന്ത്രണ്ടു ഗോത്രങ്ങളുടെ സമൃദ്ധിയുടെ തുടർച്ചയായും, ശിഷ്യ സമൂഹത്തിലൂടെ രൂപപ്പെടുന്ന സഭാ സമൂഹത്തിനുള്ള ക്രിസ്തുവിന്റെ കരുതലും, നീക്കിയിരുപ്പുമായി മനസ്സിലാക്കാവുന്നതുമാണ്.
രാജാവാക്കാൻ കൊണ്ടുപോകാൻ ശ്രമിക്കുന്നു ( യോഹ 6 , 15 )
യഹൂദ പാരമ്പര്യങ്ങളുടെ പൂർത്തീകരണമായി ജനസമൂഹം ഈശോയെ കാണുകയാണ്. കാനാൻ ദേശത്തിന്റെ അതിർവരമ്പുകൾ വരെ വർഷിക്കപ്പെട്ട മന്നാ വീണ്ടും നൽകപ്പെടുക മിശിഹായുടെ ആഗമനത്തിൽ ആണെന്ന വിചാരധാര യഹൂദദേശത്ത് പാരമ്പര്യമായി നിലനിന്നിരുന്നു. അപ്പത്തിന്റെ വർദ്ധനവിലും സമൃദ്ധിയിലും ആകൃഷ്ടരായ യഹൂദജനം അവനെ രാജാവാക്കാൻ തുനിഞ്ഞിറങ്ങിയതിന്റെ പിന്നാമ്പുറത്ത് ഈ ഒരു ദർശനമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായം ഒന്നു മുതൽ 15 വരെയുള്ള തിരുവചനങ്ങളിൽ നിലനിൽക്കുന്ന കുർബാന ദർശനങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നു. അതൊരു അപ്പം വർദ്ധിപ്പിക്കലല്ല മറിച്ച് ഒരു ബലിയർപ്പണമാണെന്ന സത്യം എത്ര മനോഹരമാണ്.
റബ്ബി അങ്ങ് എപ്പോൾ ഇവിടെ എത്തി ( യോഹ 6 , 25 )
റബ്ബി അങ്ങ് എപ്പോൾ ഇവിടെ എത്തി ( യോഹ 6 , 25 ) ഈ ഒരു ദൈവവചനം ഒത്തിരിയേറെ ധ്യാന വിഷയം ആകേണ്ട ദൈവവചനമാണ്. അത്ഭുതകരമായി മറുകര എത്താൻ കഴിയുന്നവൻ, കടലിനു മീതെ നടക്കാൻ കഴിയുന്നവൻ, അവന് അപ്പത്തിലേക്ക് ഒതുങ്ങാൻ കഴിയും, സന്നിഹിതൻ ആകാൻ സാധിക്കും എന്നതിന്റെ ഓർമ്മപ്പെടുത്തലായി ഈ വചനം നിൽക്കുകയാണ്. ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്. ലക്ഷ്യം തെറ്റിക്കുന്ന അനുദിന അസ്വസ്ഥതകളെ നേരിടാൻ അവർക്ക് കഴിയുന്നത് ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം വഴിയാണ്. തങ്ങളുടെ ജീവിതത്തിന്റെയും, ശുശ്രൂഷയുടെയും, യഥാർത്ഥ കേന്ദ്രമായും, വൈവിധ്യമാർന്ന അജപാലന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് വേണ്ട ആത്മീയ ശക്തിയായും ഓരോ ക്രൈസ്തവനും ദിവ്യബലിയെ കാണാൻ സാധിക്കണമെന്നു പറഞ്ഞത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആണ്. ക്ഷോഭിച്ച കടലിനു മുകളിലൂടെയുള്ള ക്രിസ്തുവിന്റെ യാത്ര ദിവ്യകാരുണ്യ പ്രദിക്ഷണം തന്നെയാണ്. സ്വീകരിച്ചയപ്പം അപ്പമായി നിൽക്കുമ്പോൾ അപകടം നിറഞ്ഞ യാത്രകൾ ആകുലതകൾ നൽകും. എവിടെയും എത്തിച്ചേരാനും ഒപ്പം സഞ്ചരിക്കാനും ആകുന്ന സാന്നിധ്യമാണ് ദിവ്യകാരുണ്യ സാന്നിധ്യം.
അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 )
അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വീകരിക്കുന്നവൻ സ്വീകരിച്ചവനായി മാറുന്ന വിശുദ്ധ കുർബാന സംഭവമാണത്. പിറ്റേന്ന് സത്യം മനസ്സിലാക്കുന്ന ജനം ദിവ്യകാരുണ്യ പഠനത്തിന്റെ പ്രാഥമിക ശാലകളിലെ വിദ്യാർഥികളായി മാറുകയാണ്. ( യോഹ 6 , 22 ) തനിയെ പോകുന്ന ശിഷ്യന്മാരും, കൂടെ പോകാത്ത ഈശോയും, മറുകരയിൽ ശിഷ്യരോടൊപ്പം കാണുന്ന ഈശോയും, അപ്പം വർധിപ്പിച്ച സ്ഥലത്തെ അസാന്ന്യധ്യവും ധ്യാന വിഷയം ആകുമ്പോൾ നമ്മൾ എത്തിച്ചേരുക, രഹസ്യത്തിന്റെ ആന്തരികതയിലേക്ക് ആണ്. ആറാം അധ്യായം പതിനാറു മുതൽ ഇരുപത്തി അഞ്ചു വരെയുള്ള തിരുവചനങ്ങൾ അനിഷേധ്യ വിധത്തിൽ വിശുദ്ധ കുർബാനയുടെ നിലനിൽക്കുന്ന സാന്നിധ്യത്തിന്റെയും, യഥാർത്ഥ സാന്നിധ്യത്തിന്റെയും അടയാളങ്ങളായി മാറുകയാണ്. വെള്ളത്തിൽ സഞ്ചരിക്കാൻ തക്കവിധത്തിൽ ശരീരം രൂപപ്പെടുത്തുന്ന ക്രിസ്തു, ശരീരത്തിന്റെ അധികാരിയായി മാറുകയാണ്. ഇതെന്റെ ശരീരമാണ് എന്ന് അപ്പം ഉയർത്തി പറയാൻ സാധിക്കുന്ന അധികാരത്തിലേക്ക് പ്രവേശിക്കുകയും അനുവാചകരെ നയിക്കുകയും ചെയ്യുകയാണ്.
ജീവന്റെ അപ്പം; ദൈവവചനം ( യോഹ 6 , 26 -47 )
യേശുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കുമെന്നതാണ് ആദ്യ ഭാഗത്തിന്റെ പ്രധാന പ്രമേയം ( യോഹ 6 , 33 ). കർത്താവിനെ പ്രലോഭകൻ സമീപിക്കുന്നുണ്ട്; കല്ലിനോട് അപ്പമാകാൻ പറയുമ്പോൾ ഈശോ പ്രത്യുത്തരിക്കുന്നത് 'മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടും ആണ് ജീവിക്കുന്നത്' (മത്താ 4 , 4 ) എന്ന് പ്രഖ്യാപിച്ചാണ്. സുവിശേഷത്തിൽ പലപ്പോഴും നിത്യ ജീവനെക്കുറിച്ച് പരാമർശിക്കുമ്പോൾ അപ്പവും വചനവും മാറിമാറി ഉപയോഗിച്ചിരുന്നു. കർത്താവു സമരിയക്കാരിയായ സ്ത്രീയോട് സംസാരിക്കുമ്പോൾ 'നിങ്ങൾക്കറിയാത്ത ഭക്ഷണത്തെക്കുറിച്ച്' പരാമർശിക്കുന്ന ക്രിസ്തു തുടർന്ന് 'വചനം ഭക്ഷണം ആയി കരുതുകയാണ്.'( യോഹ 4 , 32 ) 'വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കുകയില്ല' ( യോഹ 8 , 51 ) എന്ന പ്രഖ്യാപനവും ജീവൻ നൽകുന്ന ദൈവവചനത്തെ കുറിച്ചുള്ള പഠനം തന്നെയാണ്. 'ആത്മാവും ജീവനും നൽകുന്ന വചനവും' 'കർത്താവിന്റെ പക്കലുള്ള നിത്യജീവന്റെ വചനങ്ങളും' നമ്മളെ അനുസ്മരിപ്പിക്കുന്നത് ജീവന്റെ അപ്പമായ ദൈവവചനത്തെ കുറിച്ച് തന്നെയാണ്. എഴുതി വരുമ്പോൾ തോന്നി, ആദ്യഭാഗം ദൈവവചനത്തെ കുറിച്ചാണ് പറയുന്നത് എന്ന് സ്ഥാപിക്കണമെന്ന് ഒരു നിഷ്ഠ പുലർത്തി പരിശ്രമിക്കുന്നുണ്ടോ എന്ന്. പിന്നീട് പല വ്യാഖ്യാന ഗ്രന്ഥങ്ങളും പരിശോധിച്ചപ്പോൾ മനസ്സിലായി പരിശ്രമത്തിൽ പരിഭ്രമിക്കേണ്ടതില്ലെന്ന്. ഈ പ്രഭാഷണം മുഴുവൻ പരിശുദ്ധ കുർബാനയെ കുറിച്ചാണ് എന്നതാണ് കത്തോലിക്കാ സഭയുടെ ആരംഭ കാലം മുതലുള്ള പാരമ്പര്യം. പരിശുദ്ധ കുർബാനയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ പരിശുദ്ധ കുർബാനയുടെ രണ്ടു ഭാഗങ്ങളായി ഇതിനെ കാണാം; വചനത്തിന്റെ മേശയും, അപ്പത്തിന്റെ മേശയും. ദൈവവചനത്തെ ഭക്ഷണം, അപ്പം എന്നീ പ്രതീകങ്ങളിലൂടെയാണ് ഈശോ അവതരിപ്പിക്കുന്നത്. വചനത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ മാധുര്യം ആസ്വദിക്കാൻ കഴിയുന്നത്. വചനത്തിന്റെ ക്ഷാമം ഭൗതികമായ വിശപ്പിനെയും ദാഹത്തെയും രൂക്ഷമാക്കുമെന്ന് ആമോസ് പ്രവാചകൻ പ്രവചിക്കുന്നുണ്ട് ( അമോ 8 ,11 -12 ).
ജീവന്റെ അപ്പം; കർത്താവിന്റെ ശരീരം ( യോഹ 6 , 48 -59 )
ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഈശോയുടെ ശരീര രക്തങ്ങളെ കുറിച്ചാണ് കൂടുതലായി പ്രതിപാദിക്കുക. ശരീരം ഭക്ഷിക്കുക, രക്തം പാനം ചെയ്യുക, ശരീരം, മാംസം, എന്നീ പ്രയോഗങ്ങൾ ഈ ഭാഗത്തു കൂടുതലായി ആവർത്തിക്കുന്നു. ആദ്യഭാഗത്ത് എന്നിൽ വിശ്വസിക്കണമെന്ന് ആവശ്യപ്പെടുന്ന ക്രിസ്തു, രണ്ടാം ഭാഗത്ത് എന്നെ ഭക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്.( യോഹ 6 , 53 ) 'ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്' ( യോഹ 6 , 51 ) എന്ന വാക്കുകൾ പരിശുദ്ധ കുർബാന സ്ഥാപനത്തെ സൂചിപ്പിക്കുന്നതായി പല ബൈബിൾ പണ്ഡിതന്മാരും പറയുന്നുണ്ട്. യഹൂദർ ശക്തമായി എതിർത്തിട്ടും, നരഭോജികൾ എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടും മാറ്റം വരുത്താത്ത നിർവചനം ശിഷ്യന്മാരും തുടരുകയാണ്. ഇറങ്ങിപ്പോയവർക്ക് മുൻപിൽ അക്ഷോഭ്യനായി നിന്ന ക്രിസ്തുവിന്റെ മാതൃകയുടെ പിൻബലത്തിലാണ് ശിഷ്യന്മാരും മാറ്റം വരൂത്താത്താത്. ഒരിക്കലും, അംഗീകരിക്കാൻ, വിശദീകരിക്കാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളാണ് യഹൂദരോട് പറയുന്നത്. രക്തം പാനം ചെയ്യുന്നത് പാപം ആയി കരുതിയിരുന്ന സമൂഹം; പഴയ നിയമ ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ കൊല്ലപ്പെട്ട കുഞ്ഞാടിന്റെ ശരീരം ഭക്ഷിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും, ബലി വസ്തുവായി ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുന്ന ദർശനത്തിലേക്ക് അവർക്ക് വളരാൻ കഴിയുമായിരുന്നില്ല. അവൻ പറഞ്ഞു, 'ഇതുകൊണ്ടാണ് പിതാവിൽ നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്ക് വരാൻ ആർക്കും സാധിക്കുകയില്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞത്'.( യോഹ 6 , 65 ) ദൈവവചനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യഭാഗത്തും, പിറുപിറുപ്പിന്റെ ശബ്ദങ്ങൾ ഉയരുന്നുണ്ട്. ( യോഹ 6 , 42 ) പിതാവിൽ നിന്ന് ശ്രവിക്കുകയും, പഠിക്കുകയും, ചെയ്തവരെല്ലാം എന്റെ അടുക്കൽ വരും എന്ന വചനം ഉദ്ധരിച്ചുകൊണ്ട് കർത്താവ് അവരുടെ പിറുപിറുക്കലുകളെ അവഗണിക്കുകയാണ്. ആദ്യ ഭാഗത്ത്, വിശ്വാസം ആവശ്യപ്പെടുമ്പോൾ അത് അനുയോജ്യമായി മാറുന്നത് ദൈവവചനത്തിനാണ്.
വിശുദ്ധ കുർബാന ആഘോഷത്തിൽ വചന ശുശ്രൂഷയും കൂദാശാശുശ്രുഷയും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. ജീവന്റെ അപ്പം എന്ന് പറഞ്ഞാൽ ഇത് രണ്ടും ചേരുന്നതാണ്. ദൈവവചനത്തെ കർത്താവിന്റെ ശരീരത്തെ എന്നപോലെ ബഹുമാനിച്ചിരുന്ന ഒരു പതിവ് തിരുസഭയ്ക്ക് ഉണ്ടായിരുന്നു. വചനം പറഞ്ഞു ഒരുക്കിയതിനുശേഷം ബലിയർപ്പിച്ച ക്രിസ്തു, വചനം വ്യാഖ്യാനിച്ചതിന് ശേഷം അപ്പം മുറിച്ച ക്രിസ്തു , വചനം പ്രസംഗിച്ചു ബലിയർപ്പിച്ച ആദിമസഭ; എല്ലാം ഈ യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഈ ഒരു യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ടാണ് വിശുദ്ധ ബലിയർപ്പണത്തെ പൊതുവിൽ വചനത്തിന്റെ മേശയും, അപ്പത്തിന്റെ മേശയെന്നും രണ്ടായി തിരിക്കുന്നത്.
ഫാ. റോബിൻ കാരിക്കാട്ട്
റഫറൻസ് ഗ്രന്ഥങ്ങൾ: സാന്തോം ബൈബിൾ വ്യാഖ്യാനം, ആൽഫ ബൈബിൾ വ്യാഖ്യാനം
ദൈവാരാധനക്കായി സമ്മേളിക്കുന്ന ക്രിസ്തു വിശ്വാസികളുടെ സമൂഹങ്ങളിൽ ഒരാൾ വായിക്കുകയും എല്ലാവരും കേൾക്കുന്നതിനുവേണ്ടി എഴുതപ്പെടുകയും ചെയ്യുന്ന പുസ്തകമാണ് വ
Read more..
ബൈബിളിലെ അവസാനത്തെ പുസ്തകമായ വി. യോഹന്നാനു ലഭിച്ച വെളിപാട് ഭൂരിഭാഗം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇന്നും ഏഴ് മുദ്രവച്ചു ഭദ്രമാക്കപ്പെട്ട ഒരു രഹസ്യമാണ്. നിത്യ വിരുന്ന്, പുതിയ ആകാശവും പുതിയ ഭൂമിയും, പരിശുദ്ധ അമ്മ; വാഗ്ദാന പേടകം, എന്നിങ്ങനെ ചുരുക്കം ചില പ്രതീകങ്ങളൊഴിച്ചാൽ; ക്രൈസ്തവ ജീവിതത്തെയോ, സുവിശേഷ പ്രേഘോഷണത്തെയോ അധികമൊന്നും ഈ പുസ്തകം സ്വാധിനിക്കാറില്ല. ദൈവാരാധനക്കായി സമ്മേളിക്കുന്ന ക്രിസ്തു വിശ്വാസികളുടെ സമൂഹങ്ങളിൽ ഒരാൾ വായിക്കുകയും എല്ലാവരും കേൾക്കുന്നതിനുവേണ്ടി എഴുതപ്പെടുകയും ചെയ്ത പുസ്തകമാണ് വെളിപാട് പുസ്തകം. പാത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട വി. യോഹന്നാൻ ഒരു ഞായറാഴ്ച പ്രാർത്ഥന നിരതനായിരിക്കുമ്പോൾ ലഭിച്ച വെളിപ്പാട് ഇരുപത്തി രണ്ടു അദ്ധ്യായങ്ങളിലായി വിവരിക്കുന്നു.
കർത്താവിന്റെ ദിനം
മനുഷ്യ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും വിധി പ്രസ്താവവും സൂചിപ്പിക്കാൻ പഴയനിയമത്തിൽ ആവർത്തിച്ചിരിക്കുന്ന പ്രയോഗമാണ് 'കർത്താവിന്റെ ദിനം.' പുതിയ നിയമ കാലഘട്ടത്തിൽ ക്രിസ്ത്യാനികളുടെ ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ടാണ് ഈ പദം ആദ്യ നൂറ്റാണ്ടുകളിൽ ആവർത്തിക്കപ്പെട്ടിരുന്നത്. ആദിമസഭ ഞാറാഴ്ചകളിൽ ഒരുമിച്ചു കൂടി യേശുവിന്റെ കുരിശുമരണോത്ഥാനങ്ങൾ അനുസ്മരിക്കുന്ന അപ്പം മുറിക്കൽ ശുശ്രുഷ ആചരിച്ചിരുന്നു. സാബത്തുദിനാചരണം, യഹൂദ ജനത്തിന്റെ പ്രത്യേകതയായിരുന്നതുപോലെ, ഞായറാഴ്ചയിലെ അപ്പം മുറിക്കൽ ശുശ്രുഷ ക്രൈസ്തവ സമൂഹത്തിന്റെ മുഖ മുദ്രയായി മാറി.ആദിമ സഭയിലെ അപ്പം മുറിക്കൽ ശുശ്രുഷയെ സൂചിപ്പിക്കാനാണ് പൗലോസ് ശ്ലീഹാ 'ക്യുറിയാക്കോൻ' എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദം തന്നെയാണ് യോഹന്നാൻ ശ്ലീഹാ തന്റെ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രൈസ്തവരുടെ ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ടാണ് ഈ പദം ആദിമനൂറ്റാണ്ടിൽ ആവർത്തിച്ചിരുന്നത്. കർതൃദിനത്തിൽ യോഹന്നാന് ദർശനം ലഭിച്ചു എന്നു പറയുമ്പോൾ ക്രൈസ്തവ സമൂഹത്തിന്റെ ജീവ സ്രോതസായ അപ്പം മുറിക്കൽ ശുശ്രുഷയിൽ പങ്കു ചേരുന്ന യോഹന്നാന് ലഭിക്കുന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ അനുഭവമാണ് വെളിപാടിലെ ദർശനങ്ങളുടെ കാതലെന്നു സംശയലേശയമെന്യേ പറയാൻ കഴിയും.
ഉത്ഥിതന്റെ സാന്നിധ്യം
ദീപപീഠങ്ങളുടെ മദ്ധ്യേ നിൽക്കുന്ന മനുഷ്യപുത്രനെപ്പോലുള്ളവനെയാണ് യോഹന്നാൻ ആദ്യം കാണുന്നത്; ഇത് ഉത്ഥിതന്റെ മനോഹര ദൃശ്യമാണ്. 'ഭയപ്പെടേണ്ട,' എന്ന് പറഞ്ഞു തലയിൽ കൈകൾ വയ്ക്കുന്ന മനുഷ്യ പുത്രൻ സുവിശേഷങ്ങളിലേ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നു. അപ്പം മുറിക്കൽ ശുശ്രുഷയിൽ പങ്കുചേരുന്ന സഭാസമൂഹത്തിനു ലഭിക്കുന്ന ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ സാന്നിധ്യയനുഭവവും അനുഗ്രഹവുമാണ് ഇവിടെ കാണുന്നത്.
ആരാധനാ സ്തുതികൾ
ആരാധനയുടെ ഘടനയും ശൈലിയും പ്രയോഗങ്ങളും ഇതിലെ വിവരണങ്ങളിൽ സമൃദ്ധമാണ്. ആരാധനയുടെ ഘടനയിൽ അവതരിപ്പിച്ചിരിക്കുന്ന വെളിപാട് ഗ്രന്ഥത്തിൽ മുഴുവൻ ഗ്രന്ഥകാരൻ ആരാധനയുടെ രംഗങ്ങൾ ചേർത്തിരിക്കുന്നു. നിരവധി ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും; സ്വർഗീയ തലത്തിലെ ദൃശ്യങ്ങൾ ആണ് നാലും അഞ്ചും അധ്യായങ്ങളിലെ പ്രതിപാദ വിഷയം; സപ്തഗണങ്ങളുടെ ദർശനവിവരണത്തിലും യഥാർത്ഥ ആരാധനയും, വ്യാജ ആരാധനയും തമ്മിലുള്ള സംഘർഷവും, യഥാർത്ഥ ആരാധനയുടെ വിജയവും വ്യക്തമാക്കുന്നു. മിഖായേലും ദൂതന്മാരും, സാത്താനെയും അവന്റെ ദൂതന്മാരെയും കീഴ്പെടുത്തുമ്പോഴും സ്വർഗീയാരാധനയുണ്ട്.
പല സന്ദർഭങ്ങളിലും 'ആമേൻ' എന്ന ആരാധനാ പ്രതിവചനത്തിന്റെ ആവർത്തനവും, കർത്താവിനെ സ്തുതിക്കുവിൻ എന്നർത്ഥമുള്ള 'ഹല്ലേലൂയ' എന്ന പദവും ഇവിടെ മാത്രമേ കാണുന്നുള്ളൂ. യഹൂദരുടെയും, ക്രൈസ്തവരുടെയും ആരാധന ക്രമത്തിൽ ഈ പദത്തിന് വലിയ സ്ഥാനമുണ്ട്.
വിവാഹവിരുന്ന്
സ്വർഗ്ഗരാജ്യം ക്രിസ്തുവിന്റെ വിവാഹവിരുന്നിലുള്ള പങ്കാളിത്തമാണ്. ദൈവം ഒരുക്കുന്ന വിരുന്നിനെക്കുറിച്ചു ഏശയ്യാ മുൻകൂട്ടി അറിയിച്ചു. നിത്യഭാഗ്യത്തെ, വിരുന്നിലുള്ള പങ്കു ചേരലിനോട് ക്രിസ്തു നാഥൻ പലതവണ ഉപമിക്കുകയുണ്ടായി. യേശു തന്റെ ഐഹിക ജീവിതകാലത്തു നടത്തിയ അനേകം വിരുന്നുകളും, സർവോപരി, അന്ത്യത്താഴവും ഈ നിത്യവിരുന്നിന്റെ മൂന്നാസ്വാദനമാണ് നൽകിയത്. മാത്രമല്ല, ഗാഢ ഹൃദയ ഐക്യത്തിന്റെ പ്രതീകമാണ് ഒരുമിച്ചുള്ള അത്താഴം. ക്രിസ്തുവും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ അഗാധ സ്നേഹത്തെ പ്രകടമാക്കാൻ വേണ്ടിയാണ് ഞാൻ അവനോടൊത്തും, അവൻ എന്നോടൊത്തും അത്താഴം കഴിക്കുമെന്ന് പറയുന്നത്. ഊട്ടുമേശയിലെ കൂട്ടായ്മയിലൂടെ യേശു തന്റെ സ്നേഹം പങ്കുവെച്ച എത്രെയോ സംഭവങ്ങൾ സുവിശേഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
നിഗൂഢ മന്നയും; വെണ്ണക്കല്ലും
പേഗൻ മതങ്ങളിൽ ഒരു പതിവുണ്ട്; അതിങ്ങനെയാണ്; അപകടങ്ങൾ ഒഴുവാക്കാനും, അനുഗ്രഹങ്ങൾ പ്രാപിക്കാനുമായി ശക്തനായ ഒരു മധ്യസ്ഥന്റെ പേരെഴുതിയ തകിടോ കല്ലോ ശരീരത്തിൽ ധരിക്കുന്ന പതിവാണിത്. ക്രിസ്തു നൽകുന്ന വെള്ളക്കല്ലു ക്രിസ്തുവിന്റെ നാമം തന്നെയാണ്; എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ ശക്തി ഉള്ളതാണ്. നിഗൂഢ മന്നാ ക്രിസ്തുവിന്റെ തന്നെ പ്രതീകമാണ്. മരണം വരെ വിശ്വസ്തത പാലിക്കുന്നവർക്കു യേശു നൽകുന്നത് തന്നെ തന്നെ ആയിരിക്കും.
കൊല്ലപ്പെട്ടത് പോലെ നിൽക്കുന്ന കുഞ്ഞാട്
കൊല്ലപ്പെടുക എന്നത് ബലിയർപ്പണത്തെയാണ് സൂചിപ്പിക്കുന്നത്. ബലിയർപ്പണത്തിന്റെ അടയാളം ശരീരത്തിൽ വഹിച്ചു കൊണ്ട് നിൽക്കുന്ന കുഞ്ഞാട് വലിയ ധൈര്യം നൽകുന്നു; അതോടൊപ്പം വലിയ പ്രതീക്ഷയും. പിതാവിന്റെ ഹിതത്തിനു സ്വയം സമർപ്പിച്ചവൻ തന്റെ ആത്മ ബലിയിലൂടെ ദൈവ സന്നിധിയിൽ പ്രവേശിക്കാൻ മനുഷ്യ പുത്രൻ എന്ന നിലയിൽ അർഹത നേടി.
ധൂപാർപ്പണം
കുഞ്ഞാടിന് മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്ന നാല് ജീവികളും ശ്രേഷ്ടന്മാരും ദൈവത്തിനു നൽകിയ അതെ ആരാധനാ യേശുവിനും അർപ്പിച്ചുകൊണ്ട് അവന്റെ ദൈവത്വം എറ്റു പറയുന്നു. ധൂപാർപ്പണം ആരാധനയുടെ മനോഹാരിത വർധിപ്പിക്കുകയും സ്വർഗീയ ആരാധനയുടെ ഓർമ്മകൾ മനസ്സിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.
വിശുദ്ധ കുർബാന സ്വർഗീയ ആരാധനയുടെ അനുഭവം
ദൈവ ജനത്തിന്റെയും സൃഷ്ട പ്രപഞ്ചത്തിന്റെയും പ്രതിനിധികളായ ശ്രേഷ്ടന്മാരും, നാല് ജീവികളും അർപ്പിക്കുന്ന ആരാധനയിൽ ദൈവദൂതന്മാർ പങ്കു ചേരുന്നു. കുരിശിലെ ബലിയിലൂടെ യേശു നേടിയ വിജയമാണ് മാലാഖമാരുടെ കീർത്തനത്തിന്റെ വിഷയം.
വിശുദ്ധ കുർബാനയുടെ ഒത്തിരി പ്രകടമായ ദർശനങ്ങൾ നമ്മുക്ക് വെളിപാട് ഗ്രന്ഥത്തിൽ കാണാൻ കഴിയും; ആമുഖ ശുശ്രുഷയിൽ ആരംഭിച്; സമാപന ശുശ്രുഷയിൽ അവസാനിക്കുന്ന പ്രകടമായ പ്രതീകങ്ങൾ ദൃശ്യമാണ്. വചന ശുശ്രുഷയും; ആരാധനാ സ്തുതികളും, പ്രത്യുത്തരങ്ങളും, കുഞ്ഞാടിന്റെ ബലിയും, പുതിയ ആകാശവും ഭൂമിയും എല്ലാം സ്ഥലകാല അതീതമായി ആരാധന സമയത്തേക്ക് പ്രവേശിക്കുന്നതും ഈ ഗ്രന്ഥത്തിൽ വ്യകതമാണ്.
കുർബാനയുടെ പഠനങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ
Read more..
പരിശുദ്ധ കുർബാന സമവീക്ഷണ സുവിശേഷങ്ങളിലും അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിലും
വിശുദ്ധ മത്തായി, വിശുദ്ധ മർക്കോസ്, വിശുദ്ധ ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളെയാണ് സമവീക്ഷണ സുവിശേഷങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ഈ സുവിശേഷങ്ങളിലെയും അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിലെയും പരിശുദ്ധ കുർബാനയുടെ ആശയങ്ങളെയാണ് നാം വിലയിരുത്തുന്നത്
1. വിശുദ്ധ കുർബാന ആദിമസഭാ സമൂഹത്തിൽ
പന്തക്കുസ്താ ദിനത്തിൽ രൂപംകൊണ്ട തിരുസഭയുടെ മുഖ്യഘടകങ്ങളിൽ ഒന്ന് അപ്പം മുറിക്കൽ ശുശ്രൂഷ ആയിരുന്നു. അപ്പസ്തോല പ്രവർത്തനങ്ങൾ രണ്ടാം അധ്യായം 42 -ൽ തിരുവചനം ഇപ്രകാരം പറയുന്നു, "അവർ ശ്ലീഹൻമാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ എന്നിവയിൽ സദാ താല്പര്യപൂർവ്വം പങ്കുചേർന്നു.'' കർത്താവ് ഉത്ഥാനം ചെയ്ത ആഴ്ചയുടെ ആദ്യ ദിനമായ ഞായറാഴ്ചയാണ് സാധാരണയായി അപ്പം മുറിക്കാൻ വിശ്വാസികൾ ഒരുമിച്ചു കൂടിയിരുന്നത്. ഇന്നത്തെ വിശുദ്ധ കുർബാന അർപ്പണത്തിന് ആദിമസഭയിൽ പറഞ്ഞ പേരാണ് അപ്പം മുറിക്കൽ ശുശ്രൂഷ.
2. ഈശോയുടെ പരസ്യ ജീവിതകാലത്തെ അപ്പം മുറിക്കലുകൾ
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഈശോയെ നാം കണ്ടെത്തുക ഭക്ഷണമേശയിലോ അല്ലെങ്കിൽ അവിടെക്കുള്ള വഴിയിലോ ആണ്. ഈശോ അപ്പം വർദ്ധിപ്പിക്കുന്ന രംഗങ്ങൾ സമവീക്ഷണ സുവിശേഷങ്ങളിൽ ശ്രദ്ധേയമാണ്. പരസ്യ ജീവിതത്തിനിടയിൽ ഈശോ അപ്പം വർദ്ധിപ്പിക്കുന്ന സംഭവം നാല് സുവിശേഷകന്മാരും രേഖപ്പെടുത്തുന്നുണ്ട്. തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ജനത്തിന് അത്ഭുതകരമായി അപ്പം വർദ്ധിപ്പിച്ചു നൽകുന്ന ഈശോയെ നാം ഇവിടെ കണ്ടുമുട്ടുന്നു. വിശുദ്ധ മത്തായിയുടെയും വിശുദ്ധ മർക്കോസിന്റെയും സുവിശേഷത്തിൽ രണ്ടാമതൊരു പ്രാവശ്യം കൂടി ഈശോ അപ്പം വർദ്ധിപ്പിക്കുന്നതായി നമുക്ക് കാണാം.
3.യഹൂദ പെസഹ ആഘോഷം
പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ എന്ന് അറിയപ്പെട്ടിരുന്ന പെസഹായുടെ ദിവസമാണ് ഈശോ ശിഷ്യരുമൊത്ത് അന്ത്യ അത്താഴം പങ്കിട്ടത്. മൂന്ന് സമവീക്ഷണ സുവിശേഷങ്ങളിലും നമുക്ക് ഇത് കണ്ടെത്താൻ സാധിക്കും. പെസഹാ ആഘോഷത്തിന് തന്റെ സഹന മരണ ഉത്ഥാനങ്ങളുമായി ബന്ധിപ്പിച്ച് ഈശോ പുതിയ അർത്ഥം നൽകുന്നു. വർഷംതോറും നടത്തിയിരുന്ന ഈ പെസഹാ ഭക്ഷണം ഈജിപ്തിൽ നിന്നുള്ള വിമോചനത്തിന്റെ പുനരവതരണം ആയിരുന്നു. പുളിപ്പില്ലാത്ത അപ്പം ഈജിപ്തിൽ അവർ അനുഭവിച്ച ദുരിതങ്ങളുടെയും വേദനകളുടെയും അവിടെ നിന്നുള്ള വിമോചനത്തിന്റെയും പ്രതീകമായും നിലകൊള്ളുന്നു. ഈ അപ്പമാണ് തന്റെ ശരീരമായി ഈശോ ശിഷ്യർക്കു നൽകിയത് എന്നാൽ അത് പൂർത്തിയായത് കാൽവരിയിലെ കുരിശിലും ആണ്. അപ്പം മുറിക്കലിലൂടെ വിശ്വാസികൾ അനുസ്മരിച്ചിരുന്നത് അന്ത്യത്താഴവേളയിലെ സംഭവങ്ങളും കാൽവരിയിലെ അവയുടെ പൂർത്തീകരണവും ആയിരുന്നു. വാസ്തവത്തിൽ മിശിഹാ രഹസ്യത്തിന്റെ മുഴുവൻ അനുസ്മരണവും ആഘോഷവും ആയിരുന്നു അപ്പം മുറിക്കൽ ശുശ്രൂഷകൾ; അതിന്റെ വികസിത രൂപമാണ് ഇന്നത്തെ പരിശുദ്ധ കുർബാന. നിങ്ങൾ എന്റെ ഒർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് ഈശോ ആവശ്യപ്പെടുമ്പോൾ നമ്മൾ അവിടുത്തെ അനുസ്മരിക്കാനായി ഇത് ചെയ്യണമെന്നല്ല, പിതാവായ ദൈവം, മിശിഹായെ ഓർമ്മിക്കാനായി ഇത് ആവർത്തിക്കണമെന്നാണ് ഈശോ അർത്ഥമാക്കുന്നത്.
4.അപ്പം മുറിക്കൽ ഉത്ഥിതനായ ഈശോയോട് കൂടെ
ആദിമ സഭാ സമ്മേളനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷകളിൽ എന്താണ് സംഭവിച്ചത് എന്ന് സുവിശേഷത്തിൽ വിശുദ്ധ ലൂക്കാ വിവരിക്കുന്നുണ്ട് (ലൂക്ക: 24). എമ്മാവൂസിലേക്ക് പോയ ശിഷ്യർ ഇവരുടെ പ്രതിനിധികളാണ്. അവരുടെ കൂടെ സഞ്ചരിച്ച ഉത്ഥാനം ചെയ്ത ക്രിസ്തുവിനെ അവർ തിരിച്ചറിയുന്നത് അപ്പം മുറിക്കൽ ശുശ്രൂഷയുടെ അവസരത്തിൽ ആയിരുന്നു. പ്രതീക്ഷകൾ നഷ്ടപ്പെട്ട ശിഷ്യരുടെ ദുഃഖം സന്തോഷമായി മാറിയതും ജെറുസലേം ഉപേക്ഷിച്ചു പോയ അവർ വലിയ തീഷ്ണതയോടെ അവിടേക്ക് തിരിച്ചു വന്നതും അപ്പം മുറിക്കലിൽ അവർ കർത്താവിനെ തിരിച്ചറിഞ്ഞപ്പോൾ ആയിരുന്നു. ഇത്തരത്തിൽ അപ്പം മുറിക്കൽ ശുശ്രൂഷകൾ കർത്താവ് കൂടെ ഉണ്ടെന്നുള്ള ബോധ്യം അവർക്ക് പകരുന്നതായിരുന്നു. ഇന്നത്തെ അപ്പം മുറിക്കൽ ശുശ്രൂഷയായ പരിശുദ്ധ കുർബാനയിലും സംഭവിക്കേണ്ടത് ഇതുതന്നെയാണ്. ഈശോയെ കണ്ടുമുട്ടാനുള്ള ഒരു വേദിയായി ഒരോ വിശുദ്ധ ബലിയർപ്പണവും മാറണം.
ബ്രദർ ആർവിൻ റോയ്